ടെഹ്റാൻ: ഇറാനിൽ രണ്ടു വിപ്ലവഗാർഡ് അംഗങ്ങൾ വെടിയേറ്റു മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ കെർമാൻഷായിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിപ്ലവഗാർഡ് അംഗങ്ങളുടെ വീടുകൾക്കു സമീപത്തുവച്ച് ആക്രമണം നേരിടുകയായിരുന്നു.
പുതുതായി രൂപവത്കരിച്ച ഒരു കുർദിഷ് സായുധ സംഘടനയാണു പിന്നിലെന്നു സൂചനയുണ്ട്.2022ൽ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് പ്രക്ഷോഭത്തെ വിപ്ലവഗാർഡ് അടിച്ചമർത്തിയതിനുള്ള പ്രതികാരമായിരുന്നത്രേ ആക്രമണം.
ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത കുർദിഷ് വനിത മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രക്ഷോഭമുണ്ടായത്.